കക്കയം ഡാമിൽ നിന്നും 1 KM ഓളം കാട്ടിലൂടെ മുന്നോട്ട് നടന്നാൽ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഉൽഭവം കാണാൻ സാധിക്കും. ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി എന്ന പെരുവന്നതെന്നു കേൾവി. കുത്തനെയുള്ള ഇറക്കത്തിൽ കരിങ്കല്ല് പാകിയിട്ടുള്ളതിനാൽ നടപ്പ് എളുപ്പമാണ്. വെള്ളചാട്ടത്തിനരികിൽ നട്ടുച്ചക്കുപോലും ഇരുട്ടിന്റെ മറ. 2 അരുവികൾ കുതിച്ചു പാഞ്ഞെത്തി ഒന്നിച്ചു അഗാധമായ താഴ്ചയിലേക്കാണ് പതിക്കുന്നത്. അരുവിക്കു കുറുകെയുള്ള തൂക്കുപാലത്തിനു നടുവിലെത്തിയാൽ താഴെ അഗാധതയിലേക് വെള്ളം പതഞ്ഞൊഴുകുന്ന ദൃശ്യം തൊട്ടടുത്ത് കാണാം.
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.
കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. വർക്കല ബീച്ച് ന്റെ തന്നെ മറ്റൊരു പേരാണ് പാപനാശം ബീച്ച്.
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം