പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന താമരശ്ശേരി ചുരം. കോഴിക്കോട് - വയനാട് - മൈസൂർ NH - 212 ലുള്ള ഈ ചുരം അടിവാരത്തു നിന്നും ആരംഭിച്ച്, വയനാടിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന ലക്കിടിയിൽ അവസാനിക്കുന്നു.. മലമടക്കുകളിലൂടെ 9 ഹെയർപിൻ വളവുകൾ താണ്ടി, സമുദ്ര നിരപ്പിൽനിന്നും 2700 അടിയോളം ഉയരത്തിലേക്ക് കയറുമ്പോൾ, ഇരുവശത്തും നിറഞ്ഞുനിൽക്കുന്ന വനത്തിന്റെ ഭംഗിയും, താഴെയുള്ള അഗാധമായ കൊക്കകളുടെ ഭയാനകതയും, കൂടാതെ, റോഡിൽ ഇരുവശത്തും വന്യജീവികളെയും കാണാൻ കഴിയും...
9 ഹെയർപിൻ വളവുകൾ പിന്നിടുമ്പോൾ, മുകളിൽ റോഡിന്റെ ഒരുവശത്ത് ഭംഗിയായി കെട്ടിയിരിക്കുന്ന സീനിക് ഏരിയകളിൽ നിന്നുകൊണ്ട് താഴേക്കും ചുറ്റിനുമുള്ള മനോഹരവും ഭീതിജനകവുമായ ദൃശ്യങ്ങൾ കാണുവാൻ കഴിയും. അവിടെനിന്നും താഴേക്ക് നോക്കുമ്പോൾ, ന്യൂഡിൽസ് പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന - പിന്നിട്ട വഴികൾ കാണുമ്പോൾ, ഭയാനകതയും സാഹസികതയും സിരകളെ ത്രസിപ്പിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല....
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്.. 5 കിലോമീറ്റർ അകലെയുള്ള വൈത്തിരി ആണ് ലക്കിടിക്ക് സമീപത്തെ പ്രധാന പട്ടണം
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്
നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില്‍ വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു
തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും
വീഴുമല (അഥവാ വീണമല) പാലക്കാട് ജില്ലയിൽ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയിൽ കിഴക്ക് പടിഞ്ഞാറായി നീണ്ട് കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്.
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.
ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്‍ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.
മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്.