പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന താമരശ്ശേരി ചുരം. കോഴിക്കോട് - വയനാട് - മൈസൂർ NH - 212 ലുള്ള ഈ ചുരം അടിവാരത്തു നിന്നും ആരംഭിച്ച്, വയനാടിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന ലക്കിടിയിൽ അവസാനിക്കുന്നു.. മലമടക്കുകളിലൂടെ 9 ഹെയർപിൻ വളവുകൾ താണ്ടി, സമുദ്ര നിരപ്പിൽനിന്നും 2700 അടിയോളം ഉയരത്തിലേക്ക് കയറുമ്പോൾ, ഇരുവശത്തും നിറഞ്ഞുനിൽക്കുന്ന വനത്തിന്റെ ഭംഗിയും, താഴെയുള്ള അഗാധമായ കൊക്കകളുടെ ഭയാനകതയും, കൂടാതെ, റോഡിൽ ഇരുവശത്തും വന്യജീവികളെയും കാണാൻ കഴിയും...
9 ഹെയർപിൻ വളവുകൾ പിന്നിടുമ്പോൾ, മുകളിൽ റോഡിന്റെ ഒരുവശത്ത് ഭംഗിയായി കെട്ടിയിരിക്കുന്ന സീനിക് ഏരിയകളിൽ നിന്നുകൊണ്ട് താഴേക്കും ചുറ്റിനുമുള്ള മനോഹരവും ഭീതിജനകവുമായ ദൃശ്യങ്ങൾ കാണുവാൻ കഴിയും. അവിടെനിന്നും താഴേക്ക് നോക്കുമ്പോൾ, ന്യൂഡിൽസ് പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന - പിന്നിട്ട വഴികൾ കാണുമ്പോൾ, ഭയാനകതയും സാഹസികതയും സിരകളെ ത്രസിപ്പിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല....
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്.. 5 കിലോമീറ്റർ അകലെയുള്ള വൈത്തിരി ആണ് ലക്കിടിക്ക് സമീപത്തെ പ്രധാന പട്ടണം
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്
നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില്‍ വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു
തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും
തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്
അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.