ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും . ജെവ വൈവിധ്യം നിറഞ്ഞ പൊന്തൽക്കാടുകളും കണ്ടൽകാടുകളും സന്ധ്യ സമയത്ത് കുടണയുന്ന പക്ഷികളും കായലിന്റെ മനോഹാരിതയും മുഖ്യ ആകർഷണം. എങ്ങനെ കാക്കത്തുരുത്തണയാം
കൊച്ചിയിൽ നിന്നും ആലപ്പുഴ റോഡിൽ (ദേശിയ പാത 17 ) എരമല്ലുർ ഫെറിയിൽ എത്തുക അവിടെ നിന്ന് ചെറു വള്ളങ്ങളോ ചങ്ങാടങ്ങളോ ഉപയോഗിച്ച് കായൽ യാത്ര നടത്തി കാക്കത്തുരുത്ത് ചുറ്റാം . ദ്വീപിലെ കാഴ്ചകൾക്ക് കുടുതൽ മനോഹാരിത വൈകുന്നേരങ്ങളിലാണ്.
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.
മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്ഈ പ്രശസ്തി കൈവന്നത്
145 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ബംഗ്ലാവ്, 2013-ഇൽ ഡാമിലെ വെള്ളം താഴ്ന്നുപോയതിനെ തുടർന്ന് ആദ്യമായി തെളിഞ്ഞുവന്നു
ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.