ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും . ജെവ വൈവിധ്യം നിറഞ്ഞ പൊന്തൽക്കാടുകളും കണ്ടൽകാടുകളും സന്ധ്യ സമയത്ത് കുടണയുന്ന പക്ഷികളും കായലിന്റെ മനോഹാരിതയും മുഖ്യ ആകർഷണം. എങ്ങനെ കാക്കത്തുരുത്തണയാം
കൊച്ചിയിൽ നിന്നും ആലപ്പുഴ റോഡിൽ (ദേശിയ പാത 17 ) എരമല്ലുർ ഫെറിയിൽ എത്തുക അവിടെ നിന്ന് ചെറു വള്ളങ്ങളോ ചങ്ങാടങ്ങളോ ഉപയോഗിച്ച് കായൽ യാത്ര നടത്തി കാക്കത്തുരുത്ത് ചുറ്റാം . ദ്വീപിലെ കാഴ്ചകൾക്ക് കുടുതൽ മനോഹാരിത വൈകുന്നേരങ്ങളിലാണ്.
ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.
മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക്
ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്.
സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .