തെന്‍മലയില്‍ നിന്ന് ഏകദേശം ഏഴു കിലോമീറ്റര്‍ അകലെ ഉറുകുന്നിലാണ് ഐതിഹ്യ പെരുമയുടെ തലയെടുപ്പുമായി പാണ്ഡവന്‍ പാറ സ്ഥിതി ചെയ്യുന്നത്. പഞ്ചപാണ്ഡവന്‍മാര്‍ തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. ഈ വിശ്വാസത്തില്‍ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവന്‍പാറ എന്ന് പേര് വന്നത്. പഞ്ചപാണ്ഡവന്മാര്‍ ഒളിച്ച് താമസിച്ചിരുന്നത് ഈ പാറയിലെ ഗുഹയിലായിരുന്നു
ഉറുകുന്ന് - ഒറ്റക്കൽ റയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ചെങ്കുത്തായ കൽ പടവുകളിലൂടെ കാൽനടയായിട്ടാണ് പാണ്ഡവന്‍ പാറയിലേക്കുള്ള യാത്ര തെന്‍മലയുടെ വിവിധ ഭാഗങ്ങള്‍, ചുറ്റുമുള്ള കാടുകള്‍, കല്ലട അണക്കെട്ട്, കൊല്ലം-ചെങ്കോട്ട റെയില്‍പാത, ഇടമൺ പവർ സ്റ്റേഷൻ, മൂന്നു ജില്ലകളുടെ ജലസ്രോതസ്സായ കല്ലട ജലസേചന പദ്ധതിയുടെ ഉത്ഭവ സ്ഥാനമായ ഒറ്റക്കൽ തടയണ തുടങ്ങി നിരവധി കാഴ്ചകള്‍ ഈ മലമുകളിൽനിന്നും കാണാം. കൊടും ചൂടിലും അനുഭവപ്പെടുന്ന കുളിർകാറ്റ് പ്രത്യേക അനുഭൂതിയാണ് നൽകുന്നത്! ഈ കുന്നിന്‍റെ മുകളില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ പ്രത്യേക കാഴ്ചയാണ്. കൂടാതെ ഒരു ശിവ-പാർവ്വതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനോട് ചേര്‍ന്ന് നിരവധി ഗുഹകളും കാണാം. ഈ ഗുഹകളിലാണ് പാണ്ഡവര്‍ താമസിച്ചിരുന്നത് എന്നാണ് വിശ്വാസം.
കൂടാതെ പടിഞ്ഞാറു ഭാഗത്തായി രണ്ട് വലിയ കുരിശുകളും സ്ഥിതിചെയ്യുന്നു! ക്രിസ്തുമത വിശ്വാസികൾ യേശുക്രിസ്തു കുരിശിലേറിയതിൻ്റെ പീഡാനുഭവ സ്മരണകളുമായി വർഷം തോറും മല കയറി ‘കുരിശിൻ്റെ വഴി‘ നടത്തപ്പെടുന്നു. 36 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഇത് 'കുരിശുമല‘ എന്നും അറിയപ്പെടുന്നു.
കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും
ശിശിര കാലങ്ങളില്‍ മഞ്ഞില്‍ പുതച്ചു കിടക്കുന്ന ചെരുപ്പടി മലക്ക് മിനി ഊട്ടി എന്ന പേരുകൂടിയുണ്ട്
ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര. നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്
ശശിപ്പാറയ്ക്ക് സമീപത്തായി ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട് ആനതെറ്റിവെള്ളച്ചാട്ടം ഞാൻ ഇപ്പോൾ അതിന് മുന്നിലായാണ് ഉള്ളത്. മഴക്കാലമായതിനാൽ ഇതും സജീവമാണ് പാറകളെല്ലാം തന്നെ വഴുവഴുപ്പുള്ളതാണ് കാലൊന്നു തെന്നിയാൽ അഘാതമായ താഴ്ച്ചയിലേക്ക് ചെന്നു പതിക്കും