കണ്ണൂർ ജില്ലയും കാസർകോട് ജില്ലയും അതിരിടുന്ന കവ്വായി കായൽ ,ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാഡമി സ്ത്ഥി ചെയ്യുന്ന ഏഴിമലയോട് ചേർന്ന് ഒരു ഭാഗം അറബികടലും മറു ഭാഗം കായലും അതിലെ കൊച്ചു ദ്വീപുകളും ചേർന്ന അപൂർവ്വ സുന്ദര പ്രദേശം.
ഇവിടെ കായലിലൂടെ കണ്ടൽ തുരുത്തി ലേക്കുള്ള കയാക്കിങ്ങും, കണ്ടൽ കാട്ടിലൂടെയുളെ വളരെ വ്യത്യസ്തത്തവും പുതുമയുള്ളതുമായ മാൻഗ്രോവ് വാക്കിംങ്ങും അതോടൊപ്പം യാത്രയിൽ കാണാൻ സാധിക്കുന്ന വിവിധ തരത്തിലുള്ള മൽസ്യ ബന്ധനവും തിരദേശ ജീവിതരീതികളും കൊച്ചു കൊച്ചു ദ്വീപുകളും ,സ്വർണ്ണ വർണ്ണ നിറമുള്ള കടലോരങ്ങൾ സന്ദർശിക്കാനും സാധിക്കുന്ന ഡേ പാക്കേജുo,നക്ഷത്രങ്ങളേയും കണ്ട് കായൽ കാറ്റേറ്റ് കായൽ നടുവിലെ കൊച്ച് ദ്വീപിൽ ഒരു രാത്രി ചിലവഴിക്കാൻ ഗോഡ്സ് ഐലന്റിലെ ടെൻറ് ക്യാമ്പിങ്ങ് പാക്കേജും സഞ്ചാരികൾക്കായി സജ്ജമാക്കിയിരിക്കുന്നു. കയാക്കിങ്ങ് േവണ്ടാത്തവർക്ക് മോട്ടോർ വള്ളത്തിൽ കായൽ സഞ്ചാരവും സാധ്യമാണ്.
കവ്വായി കായലിന് നടുവിലായി 112 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തിൽ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
കേരള -കര്‍ണാടക അതിര്‍ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില്‍ നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്‍നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്‍ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച
ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്.
ഈ വിളക്കുമാടം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ഇവിടെ കടൽ യാത്രക്കാരെ സഹായിക്കത്തക്ക ദീപങ്ങൾ നിലവിലുണ്ടായിരുന്നില്ല.
സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .