ഇല്ലിക്കല്കല്ലിന്റെ താഴെഭാഗം ആയിട്ട് വരും ഈ വെള്ളച്ചാട്ടം. ഒരാള്‍ പൊക്കത്തോളം വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ, ഉരുളന്‍കല്ലുകള്‍ നല്ല രസത്തില്‍ പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ എത്താന്‍.
2 അരുവികൾ കടന്ന് ബൈക്ക് തള്ളിയും നല്ല ഓഫ്‌റോഡ് നടത്തിയുമെ എത്താന്‍ കഴിയൂ.... അവിടെ നിന്ന് ഒരു മല ഇറങ്ങി നടക്കണം... ഏകദേശം 150 പടവുകൾ ഇറങ്ങി.... കാലിൽ നിരങ്ങിയും... വള്ളിയിൽ പിടിച്ചും വേണം ഇവിടെ എത്താൻ.... പ്ലാസ്റ്റിക് തോരണം പോലെ തൂങ്ങി കിടക്കുന്ന വെള്ളചാട്ടമല്ല ഇത്... മഴ പെയ്യുന്ന പോലെ വെള്ളം തെറിക്കുന്ന... പല്ല് കൂട്ടിയിടിക്കുന്ന തണുപ്പുള്ള..... അങ്ങ് മലെന്ന് വരുന്ന നല്ല ഒന്നാംതരം കണ്ണാടി പോലെ തെളിഞ്ഞ വെള്ളം..... നല്ല തണുപ്പും... അപ്പുറത്തു കോട പുതച്ച മലകളും.... .
പൊതുവേ വെള്ളച്ചാട്ടത്തിനു താഴ്ഭാഗം അല്ലെ നമ്മള്‍ കാണുക. എന്നാലിവിടെ അങ്ങനെയല്ലാട്ടോ. അരുവിയായി ഒഴുകുന്ന ആദ്യ ഭാഗം മുതല്‍ താഴേക്കു പതിക്കുന്നിടം വരെ നടന്നു കാണാന്‍ പറ്റും.
ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം
കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.
മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക്
മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്.
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.
ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക