ഇത് ധാരാളം പ്രത്യേകതകളുള്ള പാറക്കൂട്ടം നിറഞ്ഞ ഒരു കുന്നിൻ മുകളിലാണ്. ഇതിനടുത്താണ് കൗരവരുടെ പേരിൽ അറിയപ്പെടുന്ന നൂറ്റുവർ പാറ. വിചിത്ര ആകൃതികളുള്ള പാറകളുടെ ഒരു സഞ്ചയമാണ് പാണ്ഡവൻ പാറ. ഇവിടെ താമരപ്പാറ, തവളപ്പാറ, മദ്ദളപ്പാറ എന്നിങ്ങനെ പല പേരുകളിൽ ആണ് പാറകൾ അറിയപ്പെടുന്നത്. മദ്ദളപ്പാറയിൽ കൊട്ടിയാൽ മദ്ദളത്തിന്റെ ശബ്ദം വരുമെന്നാണ് പറയപ്പെടുന്നത്.പാണ്ഡവന്മാർ ഇവിടെ താമസിച്ചിരുന്നതിന്റെ തെളിവായി ഒരുപാട് അടയാളങ്ങൾ ഈ പാറക്കൂട്ടങ്ങളിൽ ഇവിടുത്തുകാർ കാണിക്കുന്നു.
അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന ഈ കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻ തൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.
കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും. MC റോഡിനും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അടുത്താണ് പാണ്ഡവൻ പാറ (1 km മാത്രം ദൂരം). പടവുകൾ കയറി ചെല്ലുന്നത് തന്നെ ഒരു ക്ഷേത്രത്തിലേയ്ക്കാണ്. അതിനോട് ചേർന്നാണ് പാറകൾ എല്ലാം തന്നെ. ചുമ്മാ ഒരു സായാഹ്നം ചിലവിടാൻ പറ്റുന്ന സ്ഥലം ആണ് അവിടം. ഒന്ന് കയറി സമയം ചിലവഴിയ്ക്കാൻ പറ്റിയ ഒന്ന് തന്നെയാണ് ചെങ്ങന്നൂർ 'പാണ്ഡവൻ പാറ'.
പഞ്ചപാണ്ഡവന്‍മാര്‍ തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം
ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്‍ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിൽ കുന്നിൻ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളി മഖാംപള്ളി
ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം