വേമ്പനാട് കായലാൽ മുങ്ങി കിടന്ന സ്ഥലത്ത് മനുഷ്യനിർമിതമായ ഒരു മനോഹരതീരം. അതാണ് തണ്ണീർമുക്കം ബണ്ട്. ടൂറിസം മാപ്പിൽ ഇടം പിടിച്ച നമ്മുടെ കുമരകത്തിനു അടുത്തുള്ള ഒരു സ്ഥലമാണ് തണ്ണീർമുക്കം. കോട്ടയം ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന സുന്ദര സ്ഥലം.
വേമ്പനാട് കായലിന് കുറുകെ ഉപ്പുവെള്ളത്തെ വേർതിരിച്ചു കൃഷിക്ക് യോഗ്യമാക്കുന്ന തണ്ണീർമുക്കം ബണ്ട് നയന മനോഹര കാഴ്ചയാണ്. സമുദ്ര നിരപ്പിലും താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകരുടെ പ്രാണവായു ആണ് ഈ ബണ്ട്. 1974-ൽ ആണ് ബണ്ട് നിർമിക്കുന്നത്.
കോട്ടയം ജില്ലയിലെ വെച്ചൂരും ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കവും തമ്മിൽ ബന്ധിപ്പിക്കുന്ന വാഹനഗതാഗത മാർഗവും കൂടിയാണ് ബണ്ട്. ഏകദേശം 15 മീറ്റർ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പൊ ഈ കാണുന്ന ഭൂമി എന്നുള്ളത് അദ്ഭുതകരമായ വസ്തുത ആണ്.
ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്. എന്നാൽ ഹൗസ് ബോട്ടുകൾ ഉപയോഗപ്പെടുത്തിയാൽ ഒരു ദിവസം മുഴുവനോ ഒരു രാത്രിയോ ഇവിടെ ചെലവഴിക്കാം.
കേരളത്തിലെ കായല്‍ടൂറിസത്തിൻ്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍
വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
കാടും മേടും താണ്ടി കട്ട ഓഫ് റോഡ് ഡ്രൈവിങ്ങും ആസ്വദിച്ചു ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാലമാണിവിടേം
ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
പാണിയേലി പോരിന്റെ മറുകരയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മഹാഗണിതോട്ടങ്ങളാൽ ചുറ്റപെട്ടതാണ്