പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നിന്ന്, കോന്നി - അച്ചൻകോവിൽ റോഡിലൂടെ 50 കിലോമീറ്റെർ സഞ്ചരിച്ചാൽ മണലാർ വെള്ളച്ചാട്ടത്തിനടുത്തെത്താം. 40 രൂപ പ്രവേശന ഫീസ് കൊടുത്തു വെള്ളച്ചാട്ടത്തിനടുത്തേക്കു പോകാം.
ഏകദേശം 32 കിലോമീറ്റെർ കൊടും കാടിനുള്ളിലൂടെ (റാന്നി കാട്ടിലൂടെ) യുള്ള ഇടുങ്ങിയ ഒറ്റവഴി ആണ്. എപ്പോളും ആന ഇറങ്ങുന്ന ഭീതിജനകമായ ഒരു വഴി ആണിത്. ഏറെ കുറെ റോഡ് നല്ലതാണെങ്കിലും ചിലയിടങ്ങളിൽ റോഡ് ഇല്ലെന്നു തന്നെ പറയാം. എല്ലാവാഹനങ്ങളും പോകുമെങ്കിലും ജീപ്പാണ് ഇതിലൂടെ ഉള്ള യാത്രക്ക് അഭികാമ്യം . പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടിടത്തായി കുളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വെള്ളം അൽപ്പം മോശമാണ്. പുരുഷന്മാർക്കുള്ള സ്ഥലത്തേക്ക് ഒരു കിലോമീറ്റെർ സെമി ട്രെക്ക് ചെയ്തു പോകണം.
ഇവിടേക്കെത്താൻ കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്ന് തമിഴ്നാട്ടിലെ ചെങ്കോട്ട വഴി ആണ് എളുപ്പമുള്ളതും നല്ലതുമായ റോഡ്. അഡ്വഞ്ചർ ഇഷ്ടമുള്ളവർക്ക് മുൻപ് പറഞ്ഞ റാന്നി കാട്ടിലൂടെ പോകാം.
സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കുറുമലി നദിയും മുപ്ലിയം പുഴകളും നീർത്തട പ്രദേശങ്ങളും ഉൾക്കൊള്ളുന്നു
മുകളിലേക്ക് കയറുമ്പോൾ കാപ്പിത്തോട്ടങ്ങളും, കുരുമുളക് വള്ളികളും ,കാറ്റിൽ പറന്നുയരുന്ന പുല്ലുകളും പുതിയൊരു അനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നു. ഒരു വശത്ത് പശ്ചിമഘട്ടത്തിൻറെ വിശാലമായ കാഴ്ച മറുവശത്ത് പാറക്കല്ലുകളുള്ള ചെരിഞ്ഞപച്ചക്കുന്നുകൾ.