ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടമായ ,കൊളുക്കുമല തേയിലത്തോട്ടവും കൊളുക്കുമല ടീ ഫാക്ടറിയും ഇവിടെയാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍ നിന്നും ജീപ്പ് മാര്‍ഗ്ഗം എത്തിച്ചേരാവുന്ന ഇവിടം മികച്ച കാഴ്ചാനുഭവങ്ങള്‍ നല്‍കുന്നു. കൊളുക്കുമല വ്യൂ പോയിന്റിന് സമീപമുള്ള തമിഴ്നാട് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കൊളുക്കുമല ടീഫാക്ടറിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും സഞ്ചാരികള്‍ക്ക് കാണാന്‍തക്ക ക്രമീകരണവുമുണ്ട്...
മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ പിന്നിട്ട് മലഞ്ചെരുവുകളിലൂടെ,ചിന്നക്കനാൽ വഴി സൂര്യനെല്ലിയിലേക്കുള്ള മലമ്പാത, ഇരുവശവും മനോഹരമായ കാഴ്ച്ചകൾ . പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ. പോകുന്ന വഴിയിലാണ് അപ്പർസൂര്യനെല്ലി ഈ സ്ഥലത്ത് കുറച്ചു കടകളും അതിന്റെ ഇരട്ടിയോളം ജീപ്പുകളുമുള്ള കവലയാണ് .കൊളുക്കുമലയിലേക്ക് വാഹനമായി ജീപ്പ് മാത്രമേ പോകു.സഞ്ചാരികളെ കാത്ത് സ്റ്റാർട്ടിങ്ങിൽ ഇട്ടിരിക്കുകയാണ് 5 ഗിയർ ജീപ്പുകൾ.കല്ലും മണ്ണും ഇളകി കിടക്കുന്ന ദുരിതമായ റോഡാണ് .തേയില തോട്ടങ്ങളുടെ നടുവിലൂടെയാണ് വഴി,ഇരുവശത്തെയും കാഴ്ച്ചകൾ മനോഹരം .കാടിനരികിൽ കുടിൽ വെച്ച് താമസിക്കുന്നവരാണ് വഴികാഴ്ചയിലുള്ള മനുഷ്യരൂപങ്ങൾ.ഒരു സ്കൂൾ ,ചെറിയ അമ്പലം ,ഇരുപതോളം വീടുകൾ -ഇതെല്ലാം കൂടി ചേർന്ന ഒരു സ്ഥലമാണ് നാഗമല .
കൊളുക്കുമലയിലേക്ക് നടന്നു കയറാൻ തെയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ വഴിയുണ്ട് .പക്ഷെ,മഞ്ഞു പെയ്താൽ കോട പുകയും.വഴി കാണാൻ പറ്റാതായാൽ അപകട സാധ്യത കൂടുതലാണ്.അത്രയ്ക്ക് സാഹസം. സമുദ്ര നിരപ്പിൽ നിന്ന് 7130 അടി ഉയരം എന്നൊരു ബോർഡ് ഉണ്ട് .കൊളുക്കുമല വ്യൂ പോയിന്റിൽ നിന്ന് ഒരു കിലോമീറ്റർ താഴെയാണ് ഫാക്ടറി.ലോകത്തിലെ ഏറ്റവും ഉയരമേറിയ ടി പ്ലാന്റേഷൻ എന്ന് ഇവിടെ എഴുതി വെച്ചിട്ടുണ്ട്.
കൊളുക്കുമലയിൽ നിന്ന് നോക്കിയാൽ തമിഴ് നാട്ടിലെ കർഷക ഗ്രാമങ്ങളും പരന്നു കിടക്കുന്ന പാടങ്ങളും കാണാം.ബോഡി മുതൽ തേനി വരെ തമിഴ്‌നാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാം.രാമൽക്കമേട് തൊട്ട് ബോഡിമെട്ട് വരെ കേരളത്തിന്റെ അതിർത്തിയാണ് .
കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരും
ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്
മഴക്കാടുകൾ,ചോലക്കാടുകൾ,ഉഷ്ണമേഖലാ വനങ്ങൾ,പുൽമേടുകൾ,ഇലപൊഴിയും വനങ്ങൾ,ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്.