പയ്യോളിക്കാരുടെ വൈകുന്നേരങ്ങളെ ജീവൻ വയ്പ്പിക്കുന്ന സ്ഥലമാണ് പയ്യോളി ബീച്ച്. കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ ഈ ബീച്ച് ആകർഷിക്കാത്ത സഞ്ചാരികൾ കാണില്ല, ആഴം കുറഞ്ഞ കടലും തെളിമയുള്ള വെള്ളവും ഒക്കെ ചേരുമ്പേൾ എടുത്തുചാടുവാൻ ആർക്കും ഒന്നു തോന്നിപ്പോകും. അതുതന്നെയാണ് ഈ ബീച്ചിന്റെ പ്രത്യേകതയും
മുട്ടയിടുവാനായി കര തേടിയെത്തുന്ന കടലാമകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നവംബർ മുതൽ ഡിസംബർ വരെയുള്ള സമയത്ത് ഇവിടെ എത്തിയാൽ കടലിൽ നിന്നും മുട്ടയിടാനെത്തുന്ന കടലാമകളെ കാണാം. മറ്റെവിടെ പോയാലും ഇത്തരത്തിലൊരു കാഴ്ച കിട്ടില്ല.
കോഴിക്കോടു നിന്നും 30 കിലോമീറ്റർ അകലെയാണ് പയ്യോളി സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിക്കും വടകരയ്ക്കും ഇടയിലായാണ് ഇവിടമുള്ളത് . തലശ്ശേരിയിൽ നിന്നും 33.4 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പയ്യോളി
തീരസംരക്ഷണത്തിനായ് വച്ചുപിടിപ്പിച്ച കിലോമീറ്ററുകളോളം ഉള്ള കാറ്റാടി മരങ്ങൾ സഞ്ചാരികൾക് മറ്റൊരു ദൃശ്യ വിരുന്നുകൂടി ഒരുക്കുന്നു .
145 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ബംഗ്ലാവ്, 2013-ഇൽ ഡാമിലെ വെള്ളം താഴ്ന്നുപോയതിനെ തുടർന്ന് ആദ്യമായി തെളിഞ്ഞുവന്നു
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍
ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.