കോന്നി അടവി ഇക്കോ ടൂറിസത്തോടു ചേർന്ന് ഉള്ള മണ്ണീറ വെള്ളച്ചാട്ടം സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ദിവസേന നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കൂടുതലും കുടുംബ സഞ്ചാരികൾ ആണ് ഇവിടേക്ക് വരുന്നത്. അടവി കുട്ടവഞ്ചി സവാരി കഴിഞ് മണ്ണീറ വെള്ളച്ചാട്ടം അല്പം ആസ്വദിക്കാതെ ആരും മണ്ണീറ വിടില്ല.
മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും.അടവിയിലെ കുട്ടവഞ്ചി സവാരിയ്ക്കു ശേഷം ഒന്നരക്കിലോമീറ്റർ യാത്ര ചെയ്താൽ മണ്ണീറയിലെത്താം. വേനൽക്കാലത്തും ഒഴുക്കുനിലയ്ക്കാത്തതാണ് സവിശേഷത. അപകടസാധ്യത കുറവായതിനാലാണ് സ്ത്രീകളെയും കുട്ടികളെയും ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുന്നത്. വലിയ കയങ്ങളോ വഴുക്കൽ നിറഞ്ഞ പാറക്കൂട്ടങ്ങളോ മണ്ണീറയിലില്ല. വനാതിർത്തിയിലുള്ള മണ്ണീറ വെള്ളച്ചാട്ടത്തിന്റെ നിയന്ത്രണം വനംവകുപ്പ് ഏറ്റെടുത്തിട്ടില്ല
കുട്ട വഞ്ചിയിൽ ചെറിയ സവാരിയും നീണ്ട ദൂരത്തേക്കുള്ള സവാരിയും ഉണ്ട്. സ്പീഡ് ബോട്ടുകളിൽ നിന്നും തോണിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഇത്.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
ഒരാള്‍ പൊക്കത്തോളം വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ, ഉരുളന്‍കല്ലുകള്‍ നല്ല രസത്തില്‍ പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ എത്താന്‍
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
മാണൂരിൽ നിന്നും ഉദ്ഭവിക്കുന്ന മാണൂർ കായൽ ഒഴുകി ബീയ്യത്ത് എത്തുമ്പോൾ പേര് മാറി ബീയ്യം കായൽ ആവുന്നു