കണ്ണൂർ ജില്ലയിലെ, പഴയങ്ങാടിയിൽ, ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്. ഈ തോട്/ കനാൽ 1766 ൽ അറക്കൽ രാജവംശത്തിൽ പെട്ട, കണ്ണൂർ ബീബിയുടെ ഭർത്താവായ ആലി രാജ കോലത്തിരി രാജാധിപത്യത്തിന്റെ കാര്യങ്ങളിൽ, ഹൈദർ ആലിക്ക് (അന്നത്തെ സുൽത്താൻ) വേണ്ടി അറക്കൽ രാജവംശം മേൽനോട്ടം വഹിക്കുന്ന കാലത്ത് ,തളിപ്പറമ്പ്- വളപട്ടണം പുഴകൾ കടലിൽ ചേരുന്ന "മാപ്പിള ബേ", ഏഴിമല പുഴയുമായി, പഴയങ്ങാടിയിലൂടെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ്, ഈ തോട് / കനാൽ വെട്ടിയുണ്ടാക്കിയത്. എല്ലാ കാലത്തും ഇടതടവില്ലാതെ ജലമാർഗ വാർത്താവിനിമയവും വ്യാപാര ബന്ധവും നിലനിർത്തുന്നതിന്റെ ആവശ്യത്തിലേക്കായിരുന്നു സുൽത്താൻ കനാൽ വെട്ടിയുണ്ടാക്കിയതു്.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.
അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്
പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.