ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പക്ഷി സങ്കേതമായ മുണ്ടേരിയിൽ, 200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം. വിവിധ തരം ദേശാടന പക്ഷികളുടെ കലവറയായ മുണ്ടേരിയിൽ, വൈകുന്നേരത്തിന്റെ സായാനത്തെ ചിലവിടാൻ വരുന്ന ഒരു പറ്റം ജനങ്ങളെ നിങ്ങൾക്കു കാണാം.
റോഡിന്റെ ഇരുവശത്തും തണ്ണീർ തടങ്ങളാൽ സമൃദ്ധമാക്കപ്പെട്ട മുണ്ടേരി, മഴയെ തന്റെ വിരിഞ്ഞ മാറോടു ചേർക്കുന്ന ഹൃദ്യമായ കാഴ്ച ഏവരെയും പുളകം കൊള്ളിക്കും. കണ്ണൂർ ജില്ലയിലെ മറ്റൊരു പക്ഷി സങ്കേതമായ കാട്ടാമ്പള്ളി തൊട്ടടുത്തായി സ്ഥിതി ചെയുന്നു. പക്ഷികൾക്ക് പുറമെ വൈവിധ്യമാർന്ന അമ്പതോളം അപൂർവയിനം മത്സ്യങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഔഷധ ഗുണമുള്ള അമ്പതിലധികം സസ്യങ്ങളും പുൽച്ചെടികളുമാണ് മറ്റൊരു സവിശേഷത.
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
60 ൽ പരം ദേശാടനപക്ഷികളും നൂറോളം തദ്ദേശീയ പക്ഷി വർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു
കേരളത്തിന്റെ വൃന്ദാവനമെന്നു അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ പ്രശസ്തമായ വൃന്ദാവന ഉദ്യാനത്തെ അനുസ്മരിപ്പിക്കുന്നു. ജലധാരകളും വൈദ്യുതാലങ്കാരങ്ങളും ചേർന്ന് പൂന്തോട്ടത്തിലെ രാത്രികളെ വര്ണാഭമാക്കുന്നു