ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പക്ഷി സങ്കേതമായ മുണ്ടേരിയിൽ, 200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം. വിവിധ തരം ദേശാടന പക്ഷികളുടെ കലവറയായ മുണ്ടേരിയിൽ, വൈകുന്നേരത്തിന്റെ സായാനത്തെ ചിലവിടാൻ വരുന്ന ഒരു പറ്റം ജനങ്ങളെ നിങ്ങൾക്കു കാണാം.
റോഡിന്റെ ഇരുവശത്തും തണ്ണീർ തടങ്ങളാൽ സമൃദ്ധമാക്കപ്പെട്ട മുണ്ടേരി, മഴയെ തന്റെ വിരിഞ്ഞ മാറോടു ചേർക്കുന്ന ഹൃദ്യമായ കാഴ്ച ഏവരെയും പുളകം കൊള്ളിക്കും. കണ്ണൂർ ജില്ലയിലെ മറ്റൊരു പക്ഷി സങ്കേതമായ കാട്ടാമ്പള്ളി തൊട്ടടുത്തായി സ്ഥിതി ചെയുന്നു. പക്ഷികൾക്ക് പുറമെ വൈവിധ്യമാർന്ന അമ്പതോളം അപൂർവയിനം മത്സ്യങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഔഷധ ഗുണമുള്ള അമ്പതിലധികം സസ്യങ്ങളും പുൽച്ചെടികളുമാണ് മറ്റൊരു സവിശേഷത.
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
ട്രെക്കിംഗിനും പിക്നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്