കായലിനു മുകളിൽ അങ്ങ് അകലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് .ഉദയ സൂര്യന്റെ വെയിലേറ്റ് ചെറിയ ചുവപ്പ് നിറമായിരിക്കുന്ന നീണ്ട കായൽ പരപ്പിനു മുകളിൽ വലയെടുക്കുന്ന വള്ളക്കാരുണ്ടാവും . കുട്ടനാടിന്റെ ഉൾഭാഗത്തേക്കുള്ള ചരക്കുകൾ കൊണ്ട് വരാനായി നഗരത്തിലേക്ക് യാത്രയാവുന്ന കെട്ടുവള്ളങ്ങൾ, വെയിലു മൂക്കുന്നതിനു മുമ്പ് കരയിൽ കയറാനായി അതിരാവിലെ കക്കാ വാരാൻ ഇറങ്ങിയവർ അങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് കായലിലെ പ്രഭാതത്തിൽ .
കായലിലേക്കുള്ള യാത്രകൾക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഉണ്ടാവാറില്ല. സ്ഥിരമായ കാഴ്ചകൾ എങ്കിലും മടുപ്പിക്കാത്തവ ആയതിനാലാണ് സഞ്ചരിച്ച കായൽ വഴികളിലേക്ക് വീണ്ടും വീണ്ടും ഇറങ്ങുന്നത്
ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ
അരുവികുഴി വെള്ളച്ചാട്ടം ...കോട്ടയത്ത് നിന്നും പള്ളിക്കത്തോട് റൂട്ടിൽ 20km. നല്ല നാട്ടിൻപുറം. മഴക്കാലം ആയാല് നല്ല ഭംഗിയാണ് കാണാൻ
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം
കിഴക്കനട്ടപ്പാടിയിലേയും പടിഞ്ഞാറൻ അട്ടപ്പാടിയിലേയും കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കന്നത് ഈ മലയുടെ നിൽപ്പും സ്ഥാനവും തന്നെയാണ്.. വിശ്വപ്രസിദ്ധമായ സൈലൻറ് വാലി മഴക്കാടുകളുടെ തനതായ നിലനിൽപ്പിനും കാരണം ഈ മല്ലീശ്വര മുടിയും അതിനോട് ചേർന്ന നീലഗിരി മലനിരകളം തന്നെയാണ്