മൂന്നാര്‍-മറയൂര്‍ പാതയില്‍ മൂന്നാറില്‍നിന്നു 9 കിലോമീറ്റര്‍ അകലെയാണ് ലക്കം വെള്ളച്ചാട്ടം. റോഡില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് വെള്ളച്ചാട്ടം. കനത്തമഴയില്‍ പോലും കലങ്ങി ഒഴുകാത്ത ശുദ്ധമായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ട്രക്കര്‍മാരുടെയും സാമീപ്യം സുരക്ഷിതത്വത്തിന് ഏറെ സഹായകരമാകുന്നു.
ഇരവികുളത്തോടു ചേർന്ന്, വാകമരങ്ങൾ ഇടതിങ്ങി വളരുന്ന വനപ്രദേശത്താണു വെള്ളച്ചാട്ടം. ഇരവികുളത്തുനിന്ന് ഉത്ഭവിക്കുന്ന തണുപ്പേറിയ ശുദ്ധജലമാണ് ലക്കം വെള്ളച്ചാട്ടത്തിനു സമൃദ്ധിയേകുന്നത്.
ട്രെക്കിംഗിനും പിക്‌നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.
കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരും
ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.