വര്‍ഷത്തില്‍ ഏതു സമയവും സന്ദര്‍ശിച്ച് മടങ്ങാവുന്ന സുന്ദര തീരമാണ് എഴിമല ബീച്ച്. പനം തലപ്പുകള്‍ അതിര് കാക്കുന്ന ഇവിടം ഏതൊരു സഞ്ചാരിയുടെയും മനം മയക്കുമെന്നത് സത്യം.
അനന്തമായി നീണ്ട് കിടക്കുന്ന മണല്‍ തീരം. അലയടിച്ചുയരുന്ന പാല്‍ തിരമാലകള്‍. അസ്തമന സൂര്യന്‍റെ വെളിച്ചം കടത്തിവിടുന്ന ഇലച്ചാര്‍ത്തുകള്‍. ഇവയെല്ലാം സഞ്ചാര പ്രിയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണ്.
ഏഴിമല ബീച്ചിനടുത്തുള്ള മല മറ്റൊരു ആകര്‍ഷണമാണ്. ഈ മലയിലേക്ക് നടക്കുമ്പോള്‍, ചരിത്രം ചിതറിക്കിടക്കുന്നു എന്ന സങ്കല്‍പ്പമുണ്ടായാല്‍ കുറ്റം പറയേണ്ടതില്ല. പാറയില്‍ മിനുക്കിയെടുത്ത തൂണുകള്‍, പഴയ മുസ്ലീം പള്ളിയുടെ ഭാഗങ്ങള്‍ തുടങ്ങിയവ ഗതകാലത്തിന്‍റെ കഥ പറയാനായി കാത്തിരിക്കുകയാണിവിടെ.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
ഇവിടെ കായലിലൂടെ കണ്ടൽ തുരുത്തി ലേക്കുള്ള കയാക്കിങ്ങും, കണ്ടൽ കാട്ടിലൂടെയുളെ വളരെ വ്യത്യസ്തത്തവും പുതുമയുള്ളതുമായ മാൻഗ്രോവ് വാക്കിംങ്ങും അതോടൊപ്പം യാത്രയിൽ കാണാൻ സാധിക്കുന്ന
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട)
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത് .
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍