വ്യൂപോയിന്റ് എന്നെഴുതിയ പഴയൊരു ഫ്‌ളക്‌സും തൊണ്ടമാന്‍കോട്ടയിലേക്ക് 1.9 കിലോമീറ്റര്‍ എന്ന് അടയാളപ്പെടുത്തിയ മൈല്‍ക്കുറ്റിയുമാണ് രാജപ്പാറ ബസ്സ്‌റ്റോപ്പില്‍ നിന്നും ആകെയുള്ള വഴികാട്ടി. ബസ്സോ ഓട്ടോയോ പോകാത്ത വഴിയാണ്. പൊട്ടിപ്പൊളിഞ്ഞ വഴിയില്‍, പ്രഭാതസൂര്യനുദിച്ചാലും മഞ്ഞുമാറില്ല. ഒന്നുകില്‍ സ്വന്തം വാഹനത്തില്‍ പോകണം, അല്ലെങ്കില്‍ ജീപ്പ് വിളിക്കണം. പ്രദേശത്ത് രണ്ടു സ്വകാര്യറിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വഴിയോരത്തു സ്ഥിതി ചെയ്യുന്ന ഏറുമാടം വളരെയധികം ആകര്‍ഷകമാണ്.
തമിഴ്‌നാട്ടിലെ പുതുക്കോട്ട ഭരിച്ചിരുന്ന രാജാവായിരുന്നു തൊണ്ടമാന്‍. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ രാജാവ് മലകയറി. ഒളിവില്‍ താമസിക്കാന്‍ മണ്ണുകൊണ്ട് കോട്ടയുടെ ആകൃതിയില്‍ ഒരു സങ്കേതം നിര്‍മിച്ചു. രാജാവിന്റെ സ്വത്തുമുഴുവനും സമീപത്തുള്ള മലയുടെ ഉള്ളിലെ അറയിലാണ് സൂക്ഷിച്ചത്. കതക്പാല മേട്, കതകല്‍ എന്ന പേരുകളിലാണ് ആ മല അറിയപ്പെടുന്നത്.
വൈകുന്നേരങ്ങളില്‍ മധുര വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നത് തൊണ്ടമാന്‍കോട്ടയിലെ അവിസ്മരണീയമായ കാഴ്ചകളിലൊന്നാണ്. കാലാവസ്ഥ തെളിയുന്നതോടെ തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിശാലമായ ദൃശ്യം കണ്‍മുന്നില്‍ തെളിയും.
മഴക്കാലത്ത് അപകടകരമാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സന്ദര്‍ശിച്ചാല്‍ വെള്ളത്തിലിറങ്ങാന്‍ സൗകര്യമാവും
ശിശിര കാലങ്ങളില്‍ മഞ്ഞില്‍ പുതച്ചു കിടക്കുന്ന ചെരുപ്പടി മലക്ക് മിനി ഊട്ടി എന്ന പേരുകൂടിയുണ്ട്
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍
ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.