വ്യൂപോയിന്റ് എന്നെഴുതിയ പഴയൊരു ഫ്‌ളക്‌സും തൊണ്ടമാന്‍കോട്ടയിലേക്ക് 1.9 കിലോമീറ്റര്‍ എന്ന് അടയാളപ്പെടുത്തിയ മൈല്‍ക്കുറ്റിയുമാണ് രാജപ്പാറ ബസ്സ്‌റ്റോപ്പില്‍ നിന്നും ആകെയുള്ള വഴികാട്ടി. ബസ്സോ ഓട്ടോയോ പോകാത്ത വഴിയാണ്. പൊട്ടിപ്പൊളിഞ്ഞ വഴിയില്‍, പ്രഭാതസൂര്യനുദിച്ചാലും മഞ്ഞുമാറില്ല. ഒന്നുകില്‍ സ്വന്തം വാഹനത്തില്‍ പോകണം, അല്ലെങ്കില്‍ ജീപ്പ് വിളിക്കണം. പ്രദേശത്ത് രണ്ടു സ്വകാര്യറിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വഴിയോരത്തു സ്ഥിതി ചെയ്യുന്ന ഏറുമാടം വളരെയധികം ആകര്‍ഷകമാണ്.
തമിഴ്‌നാട്ടിലെ പുതുക്കോട്ട ഭരിച്ചിരുന്ന രാജാവായിരുന്നു തൊണ്ടമാന്‍. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ രാജാവ് മലകയറി. ഒളിവില്‍ താമസിക്കാന്‍ മണ്ണുകൊണ്ട് കോട്ടയുടെ ആകൃതിയില്‍ ഒരു സങ്കേതം നിര്‍മിച്ചു. രാജാവിന്റെ സ്വത്തുമുഴുവനും സമീപത്തുള്ള മലയുടെ ഉള്ളിലെ അറയിലാണ് സൂക്ഷിച്ചത്. കതക്പാല മേട്, കതകല്‍ എന്ന പേരുകളിലാണ് ആ മല അറിയപ്പെടുന്നത്.
വൈകുന്നേരങ്ങളില്‍ മധുര വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നത് തൊണ്ടമാന്‍കോട്ടയിലെ അവിസ്മരണീയമായ കാഴ്ചകളിലൊന്നാണ്. കാലാവസ്ഥ തെളിയുന്നതോടെ തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിശാലമായ ദൃശ്യം കണ്‍മുന്നില്‍ തെളിയും.
ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു
പാണിയേലി പോരിന്റെ മറുകരയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മഹാഗണിതോട്ടങ്ങളാൽ ചുറ്റപെട്ടതാണ്
കുട്ട വഞ്ചിയിൽ ചെറിയ സവാരിയും നീണ്ട ദൂരത്തേക്കുള്ള സവാരിയും ഉണ്ട്. സ്പീഡ് ബോട്ടുകളിൽ നിന്നും തോണിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഇത്.
പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു