ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ചതാണ് ഈ കോട്ട. ബ്രിട്ടീഷ് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയാനുണ്ട് ഈ കോട്ടക്ക്. വ്യാപാര കേന്ദ്രമായും ആയുധപ്പുരയായും ഈ കോട്ട ഉപയോഗിച്ചിരുന്നു. കടലും നഗരവും കാണാവുന്ന, പ്രവേശനമുള്ള രീതിയിൽ ഉയർന്ന പ്രദേശത്താണ് അതിന്റെ നിർമ്മിതി. ഉയർന്ന മതിലുകളോടെ ചതുരാകൃതിയിലാണ് കോട്ട. കോട്ടയ്ക്കുള്ളിൽ തുരങ്കമുണ്ട്, അത് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്. അകത്ത് ഒരു ലൈറ്റ് ഹൗസ് ഉണ്ട്.
കണ്ണൂരില്‍ നിന്നും 22 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ദൂരമുണ്ട്. പ്രവേശന ഫീസ് ഇല്ല.
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്താണ് തലശ്ശേരി കോട്ട. 17 ആം നൂറ്റാണ്ടിൽ കോലത്തിരിയുടെ ആശിർവ്വാദത്തോടെ തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ ഒരു ഫാക്ടറി സ്ഥാപിച്ചു. പ്രാദേശിക പ്രമാണിയായിരുന്ന കുറങ്ങോട്ടു നായർക്കും ഉദയമംഗലം ശാഖയ്ക്കും ഇതൊട്ടും ഇഷ്ടമായില്ല അവർ ഫാക്ടറി ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനാണ് 1708 ൽ ഫാക്ടറി സ്ഥിതിചെയ്യുന്ന കുന്നിനു ചുറ്റും കോട്ട കെട്ടിയത്. മാഹിയിൽ നേരത്തെ തന്നെ താവളമുറപ്പിച്ച ഫ്രഞ്ചു സൈന്യം ആക്രമിച്ചതിനെത്തുടർന്ന് 1725 ൽ കോട്ട കൂടുതൽ ശക്തിപ്പെടുത്തി. ഫ്രഞ്ചു സൈന്യം അറയ്ക്കലെ അലി രാജാവിന്റെ സഹായത്തോടെ തലശ്ശേരി കോട്ട നിരവധി തവണ ആക്രമിച്ചെങ്കിലും ചിറയ്ക്കൽ രാജാവിന്റെയും കോട്ടയം രാജാവിന്റെയും സഹായത്തോടെ ഈ അധിനിവേശ ശ്രമങ്ങൾക്കെല്ലാം വിജയകരമായി തടയിടാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി. കടൽത്തീരത്ത് കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയുള്ള കോട്ടയ്ക്ക് പീരങ്കിയും തോക്കും സ്ഥാപിക്കാനാവുന്നവിധത്തിലുള്ള കൊത്തളങ്ങളാണുള്ളത്. കോട്ടമതിലിന് 10 മീറ്ററിലേറെ ഉയരമുണ്ട്.
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.
ഏഷ്യൻ ആന, ബംഗാൾ കടുവ, ചാമ്പൽ മലയണ്ണാൻ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവിടെയുള്ള വനമേഖലകളിൽ കണ്ടുവരുന്നു.
ഇവിടേക്കുള്ള യാത്രയിൽ ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചയും ലഭിക്കും. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ മുതലമടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് ഇവിടേക്കുപോകുന്നത്.
ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ നിർമിച്ച അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്
കവ്വായി കായലിന് നടുവിലായി 112 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തിൽ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്.
ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്