കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്. ഈ സ്ഥലത്തെക്കുറിച്ചു ആൾക്കാർ ഇപ്പോൾ അറിഞ്ഞു വരുന്നതേ ഉള്ളൂ എന്നത് കൊണ്ട് തന്നെ തിരക്ക് തീരെ കുറവാണ്.
കൊടക്കനാലിലെ ആത്മഹത്യാ മുനമ്പിന് സമാനമായ വലിയ കൊല്ലികള്‍ ഇവിടെയുണ്ടെന്നതാണ് ഈ മലമ്പ്രദേശത്തെ ശ്രദ്ധിക്കാനിടയാക്കിയത്. കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലേക്ക് നവംമ്പര്‍ മുതല്‍ സഞ്ചാരികളുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്. ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളും കോടമഞ്ഞും നീലക്കുറിഞ്ഞിയുടെ വസന്തകാലവും കുളിര്‍മയേകി ഒഴുകുന്നു വെള്ളച്ചാട്ടങ്ങളും കാഞ്ഞിരക്കൊല്ലിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.
കന്‍മദപ്പാറ, മുക്കുഴി , ഹനുമാന്‍പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളഉടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം എന്നിവ സഞ്ചാരികളുടെ മനം കവരും. കോടമഞ്ഞ് നിറഞ്ഞ ഈ പ്രദേശത്ത് നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വതയും സഞ്ചാരികളെ ഇവിടേക്ക് ധാരാളമായി ആകര്‍ഷിക്കുന്നു. അതിര്‍ത്തിവനത്തിലൂടെയുള്ള യാത്രയും സഞ്ചാരികളിഷ്ടപ്പെടുന്നു.
ശശിപ്പാറയ്ക്ക് സമീപത്തായി ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട് ആനതെറ്റിവെള്ളച്ചാട്ടം ഞാൻ ഇപ്പോൾ അതിന് മുന്നിലായാണ് ഉള്ളത്. മഴക്കാലമായതിനാൽ ഇതും സജീവമാണ് പാറകളെല്ലാം തന്നെ വഴുവഴുപ്പുള്ളതാണ് കാലൊന്നു തെന്നിയാൽ അഘാതമായ താഴ്ച്ചയിലേക്ക് ചെന്നു പതിക്കും
കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.
കേരള -കര്‍ണാടക അതിര്‍ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില്‍ നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്‍നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്‍ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച
വളരെ ശാന്തവും അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഒരു നിരയിൽ തന്നെ നിരന്നു കിടക്കുന്ന ചെറിയ ചെറിയ ആറേഴു ചെറുവെള്ളച്ചാട്ടങ്ങൾ. ചുറ്റിലും വലിയ പാറക്കെട്ടുകൾ.
ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.
ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു
കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.