1902-ൽ നിർമ്മിച്ച ഈ വിളക്കുമാടത്തിനു 144 അടി ഉയരം ഉണ്ട്. ഏറെനാളായി തമിഴ് ഭീകരരുടെ ഭീഷണിയെത്തുടർന്ന് സന്ദർശകർക്ക് പ്രവേശനമില്ലായിരുന്ന ഈ വിളക്കുമാടം 2006 മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു. നാമമാത്രമായ ഒരു തുക പ്രവേശനത്തിനു ഈടാക്കുന്നുണ്ട്. തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള കല്ലുകൾ നിറഞ്ഞ കടൽത്തട്ടിനെയും കടലിലേക്ക് നീണ്ടു നിൽക്കുന്ന മുനമ്പിനെയും കുറിച്ച് ഈ വിളക്കുമാടം കപ്പലുകൾക്ക് അപായസൂചന നൽകുന്നു. തങ്കശ്ശേരി ലൈറ്റ്ഹൌസിൽ ഇന്നു ലിഫ്റ്റുള്ളതിനാൽ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.മുന്പ് 192 പടികൾ കയറണമായിരുന്നു,
ലൈറ്റ് ഹൗസിനു മുകളിലെത്തി കൊല്ലവും കടലും കാണണമെങ്കിൽ.തിരിയുന്ന ലെൻസിലൂടെ 15 സെക്കന്റിൽ 3 തവണ കടലിലേക്കു വെളിച്ചം വലിച്ചെറിയുന്ന ലൈറ്റ്ഹൌസ് കാണുന്പോൾ കടലിലെ ഇരുട്ടിലലയുന്ന നാവിക൪ ഉരുവിടുന്നത് 'കൊല്ലം ' എന്നാവും.ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ടാവും 1902 ൽ നി൪മ്മിച്ച ലൈറ്റ്ഹൗസിന്.
ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്
മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്‌ഈ പ്രശസ്തി കൈവന്നത്
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട)
വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ് തേവള്ളി കൊട്ടാരം.
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്
ചെക്‌പോസ്റ്റിൽ നിന്നും പത്തു കിലോമീറ്ററോളമുണ്ട് ബോണക്കാടിന്. അവിടെനിന്നും മുകളിലേക്കു 4.5 കിലോമീറ്ററുകൾ കേറിയാലേ ബംഗ്ലാവിൽ ചെല്ലാൻ സാധിക്കുകയുള്ളൂ.