ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ ദൂരെയെങ്ങും പോകണ്ട മലപ്പുറം ജില്ലക്കാർക്ക്. പൊന്നാനിക്കടുത്ത് പടിഞ്ഞാറെക്കര ബീച്ചിൽ ഏതൊരു സന്ദർശകന്റെയും ഖൽബും ശരീരവും കാഴ്ചയും ആനന്ദത്താൽ നിറക്കുന്ന കാഴ്ചകൾ എമ്പാടുമുണ്ട്. പൊന്നാനിയിൽനിന്ന് നല്ലൊരു ബോട്ട് യാത്ര. അഴിമുഖം കടക്കുന്ന ഈ ബോട്ട് യാത്ര ഏറെ സുഖകരമാണ്. പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.
പടിഞ്ഞാറെക്കര ബീച്ച് ഏറെ മനോഹരമാണ്. കടൽക്കാഴ്ച തന്നെ മ്യഖ്യ ആകർഷണം. ജില്ലാ ടൂറിസം വകുപ്പ് ഒത്തിരി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ളതും ഇരിപ്പിടങ്ങളും എല്ലാമുണ്ട്.
ചെറുപാറക്കെട്ടുകള്‍ നിറഞ്ഞതാണ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരം. എന്നാല്‍, തികച്ചും ശാന്തമാണ് ബീച്ച്.
കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം
വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്. നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണ്ഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു
പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും
മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്‌ഈ പ്രശസ്തി കൈവന്നത്