വയനാട്ടിലെ ഒരു ട്രക്കിങ് പോയന്റായ മുനീശ്വരൻ കുന്ന്. വനാട്ടിലെ പ്രധാന സിറ്റിയായ മാനന്തവാടിയിൽ നിന്നും 13 കിലോമീറ്റർ ദൂരെയാണ് മുനീശ്വരൻ കുന്ന്. കൃത്യമായി പറഞ്ഞാൽ മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ വരുമ്പോൾ തലപ്പുഴ ടൗൺ കഴിയുമ്പോൾ വലത്തേക്ക് തിരിഞ്ഞ് മുനീശ്വരൻ കുന്നിലേക്കെത്താം.
കണ്ണൂരിൽ നിന്ന് വരുന്നവർക്ക് 44 ൽ നിന്നും ഇടത്തേക്ക് തിരിഞ്ഞാലും മുനീശ്വരൻ കുന്നിലെത്താം. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവർക്ക് വാഹനത്തിൽ കുന്നിന്റെ ഏറ്റവും മുകളിൽ എത്താം ( ഓഫ് റോഡ് എന്ന് പറയുമ്പോൾ എല്ലാ വണ്ടിയും കേറില്ല. അതപോലെ തന്നെ വലിയ റിസ്ക്മാണ്). അല്ലാത്തവർക്ക് താഴെ വണ്ടി നിർത്തി നടന്നു കേറാനുള്ള വഴിയും ഇവിടെയുണ്ട്.
പുല്ലുകളാൽ ചുറ്റപ്പെട്ട മൂന്നാലു കുന്നുകൾ ചേർന്നതാണ് ഇവിടം. ഇവിടെ നിന്നാൽ വയനാടിന്റെ ദൃശ്യ ഭംഗി മുഴുവൻ കാണാൻ സാധിക്കും.രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഇവിടുത്തെ പ്രവേശന സമയം. 4 - 6 ആണ് ബെസ്റ്റ് ടൈം. നല്ല കോടമഞ്ഞും, തണുത്ത കാറ്റും, സൂര്യാസ്തമയവും നിങ്ങൾക്ക് ഈ സമയത്ത് ഇവിടെ ആസ്വദിക്കാം.
ഇവിടെ ക്യാമ്പിങ്ങിനായിട്ടുള്ള ടെന്റുകളും മറ്റ് സൗകര്യങ്ങും ലഭ്യമാണ്. കാട്ടിലേക്കുള്ള ട്രക്കിങ്ങും ഫുഡും അടങ്ങിയ വിവിധ പാക്കേജുകൾ ഇതിനായി ഇവിടെയുണ്ട്. ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.
ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ് റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ
ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽപെട്ട പക്ഷികളുടെ വാസസ്ഥലമാണ് . ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളുകളാൽ രൂപപ്പെട്ട ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരും
പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.