എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപം ആണ് ഊഞ്ഞാപ്പാറ. മനോഹരമായ ഈ ഗ്രാമത്തിലുള്ള കോൺക്രീറ്റ് കനാലിൽ കുളിക്കുവാൻ ആർക്കും സാധിക്കും.. ഫ്രീ ആയി ഒരു വാട്ടർ തീം പാർക്കിൽ പോകുന്ന പ്രതീതി ആണ് ഇവിടെ... പ്രവേശന ഫീസോ പാർക്കിങ്ങ് ഫീസോ ഇവിടെ ഇല്ല....ദിവസം ചെല്ലുന്തോറും തിരക്ക് കൂടികൂടിവരുന്നു..പ്രതിദിനം ആയിരത്തിൽ കൂടുതൽ ആളുകൾ ഇവിടെ എത്തുന്നുണ്ട്....
ഗൂഗിൾ മാപ്പിൽ രണ്ട് ഊഞ്ഞാപ്പാറ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ഒരെണ്ണം വെണ്ടുവഴി എന്ന സ്ഥലം ആണ്. ശരിക്കും ഉള്ള ഊഞ്ഞാപ്പാറ കോതമംഗലം - ചേലാട് - കീരംപാറ -പുന്നേക്കാട് റൂട്ടിൽ ആണ്.
ഒരാൾ നിന്നാൽ നെഞ്ചൊപ്പം മാത്രമേ വെള്ളമൊള്ളൂ. തന്നെയുമല്ല ഒഴുക്കിനു ശക്തി കുറവായതിനാൽ നീന്തലറിയില്ലാത്തവർക്കും ഈ കനാലിലൂടെ നടക്കുവാൻ സാധിക്കും. എടുത്തു പറയേണ്ട കാര്യം ഇവിടുത്തെ നല്ലവരായ നാട്ടുകാരെക്കുറിച്ചാണ്. ഇവിടെ കുളിക്കാനെത്തുന്നവരോട് യാതൊരുവിധ എതിർപ്പും ഈ പ്രദേശത്തുള്ളവർ കാണിക്കുന്നില്ല. ഈ കനാലിൻ്റെ ഒരു വശം റോഡാണ്. നെൽപാടത്തിനും, കമുകും തോട്ടത്തിനും ഇടയിലൂടെയാണ് ഈ കോൺക്രീറ്റ് കനാൽ പോകുന്നത്.
കോതമംഗലത്തുനിന്ന് ഏഴുകിലോമീറ്റര്‍ ദൂരമേ ഇവിടേക്കൊള്ളൂ.
വേവിച്ച പുഴുക്കു പരുവത്തിലായ കപ്പയോടൊപ്പം ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോത്തിറച്ചിയോടൊപ്പമാണു തയാറക്കാറുള്ളതെങ്കിലും കോഴി ഇറച്ചി, ആട്ടിറച്ചി, പന്നി ഇറച്ചി എന്നിവയോടൊപ്പവും തയ്യാറാക്കാറുണ്ട്.
മലയോര മേഖലകളിൽ ആണ് ഇടിയിറച്ചി കണ്ടുവരുന്നത്. പ്രേത്യേകിച്ചു ഇടുക്കി ഭാഗങ്ങളിൽ. ആ ഭാഗത്തു കൂടി യാത്ര പോകുന്നുണ്ടെങ്കിൽ തീർച്ചയായും കഴിക്കേണ്ട ഒന്നാണ് ഇടിയിറച്ചി
ആനകള്ക്ക് പ്രസിദ്ധമാണീ വന്യജീവി സങ്കേതം.ഇത് തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കുവക്കുന്നു. അതുകൊണ്ട് തന്നെ മുത്തങ്ങയെ ട്രയാങ്കിൾ പോയിന്റ് എന്നാണ് വിളിക്കുന്നത്.
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
അരുവികുഴി വെള്ളച്ചാട്ടം ...കോട്ടയത്ത് നിന്നും പള്ളിക്കത്തോട് റൂട്ടിൽ 20km. നല്ല നാട്ടിൻപുറം. മഴക്കാലം ആയാല്‍ നല്ല ഭംഗിയാണ് കാണാൻ
ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ് റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ