പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രത്തിനടുത്തായിട്ടാണ് അസുരന്‍കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്.തൃശൂര്‍ വഴിയും ചെറുതുരുത്തി വഴിയും ഇവിടേക്കെത്താം.ആറ്റൂര്‍ എന്ന സ്ഥലത്തുനിന്നും ഡാം സൈറ്റിലേക്കുള്ള റോഡ് കാണാം...
ഈ റോഡ് ആദ്യം ചെന്നെത്തുന്നത് ഫോറസ്റ്റ് ഔട്ട്പോസ്റ്റിലാണ്.ഫയര്‍ സീസണില്‍ ഇങ്ങോട്ട് പ്രവേശനം ഉണ്ടാകാറുമില്ല.ഔട്ട്പോസ്റ്റ് പിന്നിട്ടുള്ള യാത്ര ചെറിയ കാട്ടിലൂടെയാണ്.മാനും മയിലും ഉണ്ടാകാറുള്ള വഴിയാണ്,ഒരാളെയും കാണാതെ ഞങ്ങള്‍ നേരെ ഡാമിലെത്തി...
ചെറിയ വെള്ളച്ചാട്ടങ്ങളൊക്കെ പ്രതീക്ഷിച്ചൊരു യാത്രയായിരുന്നു.പക്ഷേ ഡാമില്‍ പോലും വെള്ളം നിറയാത്ത കാഴ്ചയാണ് കണ്ടത്.നിറഞ്ഞു കവിഞ്ഞ ഡാം കണ്ടില്ല,പക്ഷേ ഡാമിലൂടെ കുറെ നടക്കാനായി..
വെള്ളം നിറഞ്ഞൊഴുകുമ്പോള്‍ മാത്രം ഇങ്ങോട്ട് പോരുക..മികച്ച കാഴ്ചകള്‍ ഉണ്ടാകും...
മുമ്പ് വായിച്ചതോര്‍ക്കുന്നു, ഏതോ അസുരന്‍റെ തല വീണ സ്ഥലമാണത്രെ അസുരന്‍കുണ്ടായത്
©Nisar Mohamed
ഇടുക്കിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ സമീപകാലത്ത് ഇടം പിടിച്ച സ്ഥലമാണ് വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ.നവംബർ മുതൽ ജനുവരിവരെയുള്ള മാസങ്ങളിൽ സൂര്യോദയവും കോടമഞ്ഞ് പുതച്ച താഴ് വരയുടെ ദ്യശ്യഭംഗിയും ചേർന്നുള്ള പ്രകൃതി വിസ്മയമാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്
തെക്കൻ കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി വർക്കലയ്ക്കു മാത്രം ഉള്ള പ്രത്യേകത ആണ് വർക്കലയുടെ സ്വന്തം ക്ലിഫ്... ക്ലിഫിൽ നിന്നാൽ ബീച്ച് മാത്രമല്ല നമ്മൾ കാണുന്നത്...ബീച്ചിൽ സന്തോഷത്തോടെ കളിച്ചു രസിച്ചു നടക്കുന്ന ആൾക്കൂട്ടത്തിന്റെ മനസ്സ് നമുക്ക് തൊട്ടറിയാൻ സാധിക്കും,
ഇത്രത്തോളം മനോഹരമായതും അപകടരഹിതമായതും ആയ മറ്റൊരു വെള്ളച്ചാട്ടം കാണുമോ എന്ന് പോലും അറിയില്ല..... കൊച്ചു കുട്ടികൾക്ക് വരെ വെള്ളച്ചാട്ടത്തിൽ ഭയമില്ലാതെ കുളിക്കാം എന്നതാണ് പ്രേത്യേകത. മുട്ടോളം വെള്ളം മാത്രമേ ഇവിടുള്ളൂ
ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തു വാരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, പക്ഷിക്കൂട്ടങ്ങൾ, , കെട്ടുവള്ളങ്ങൾ,കക്ക വാരുന്ന തൊഴിലാളികൾ കണ്ടൽ കാടുകൾ
അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര.