കോവളം കടൽത്തീരത്തിന്റെ ചെല്ലപ്പേരാണ് ഹവ്വാ ബീച്ച്. പണ്ടു കാലത്ത് കോവളത്തെത്തിയ വിദേശ വനിതകൾ മേൽവസ്ത്രമില്ലാതെ സൺബാത്ത് നടത്തിയതു കൊണ്ടാണ് ഈ തീരത്തിന് ഹവ്വാബീച്ചെന്നു പേരു വന്നത്. പത്തമ്പതു വർഷം മുൻപുള്ള കഥയാണത്. ഇപ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്ത് നല്ല രീതിയിലാണ് അവിടെയെല്ലാവരും നീന്താനിറങ്ങുന്നത്.
മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. സ്പീഡ് ബോട്ടിൽ കടലിൽ കറങ്ങലാണ് മലയാളികളെ സംബന്ധിച്ചിടത്തോളം കോവളം സ്പെഷൽ. പാറക്കെട്ടുകൾ നിറഞ്ഞ തീരം സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കുന്നു. പാറയുള്ള തീരമായ തിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്. തീരത്തു വെളിച്ചം പരത്താനായി ലൈറ്റ് ഹൗസ് ഉയർന്നു നിൽക്കുന്നു. ബീച്ചിലെത്തുന്നവർക്ക് ലൈറ്റ് ഹൗസിന്റെ ഭംഗിയും സൗന്ദര്യവും കയറിച്ചെന്ന് ആസ്വദിക്കാം. മസാജ് പാർലറുകളുടെ പേരിലും ഷോപ്പിങ് കേന്ദ്രങ്ങളാലും കോവളം പ്രശസ്തമാണ്. സായാഹ്നങ്ങളിലെ സംഗീത മേളകൾ സന്ദർ ശകരെ ആനന്ദിപ്പിക്കുന്നു. ഗോവയിലെ ബീച്ച് പോലെ രാത്രി വൈകിയും ഉണർന്നിരിക്കുന്ന ബീച്ചാണ് കോവളം.
തിരുവനന്തപുരം നഗരത്തിൽ നിന്ന് 16കി.മീ. സീസൺ: സെപ്റ്റംബർ–മേയ്.
വേമ്പനാട് കായല്പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം
കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.