മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലായി കടലുണ്ടിപ്പുഴയ്ക്ക് നടുവിൽ കിടക്കുന്ന അനേകം ദ്വീപുകളിലായാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. അഴിമുഖത്തിനോട് തൊട്ടടുത്താണ് ഈ പ്രദേശം. കോഴിക്കോട് ജില്ലയിലൂടെയാണ് പക്ഷി സങ്കേതത്തിലേക്കുള്ള പ്രവേശനം. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിലുമായാണ് ഈ പക്ഷി സങ്കേത ദ്വീപുകൾ പരന്നു കിടക്കുന്നത്. ധാരാളം കണ്ടൽകാടുകളും ഈ ദ്വീപുകളിൽ കാണാൻ കഴിയും.
സെപ്റ്റമ്പർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് ഇവിടെ ദേശാടന പക്ഷികളെ കണ്ടുവരുന്നത്. 60 ൽ പരം ദേശാടനപക്ഷികളും നൂറോളം തദ്ദേശീയ പക്ഷി വർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ അടുത്താണ് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. കടലുണ്ടിയിൽ പാസഞ്ചർ ട്രയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. 2001 ൽ രാജ്യത്തെ നടുക്കിയ തീവണ്ടിയപകടം നടന്ന കടലുണ്ടിപാലം പക്ഷി സങ്കേതത്തിനു മുകളിലൂടെ കടന്നുപോകുന്നു. ഒരുവശത്ത് കടലുണ്ടി റെയിൽപാലവും മറുവശത്ത് കടലുണ്ടിക്കടവ് പാലവും ഇവിടെ നിന്ന് കാണാം. ബേപ്പൂരിൽ നിന്ന് 7 കിലോമീറ്റർ ദൂരമാണ് ഇങ്ങോട്ടുള്ളത്.
തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും
ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.
കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.