ഈ വിളക്കുമാടം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ഇവിടെ കടൽ യാത്രക്കാരെ സഹായിക്കത്തക്ക ദീപങ്ങൾ നിലവിലുണ്ടായിരുന്നില്ല.
1972-ൽ 30 മീറ്റർ ഉയരമുള്ള സിലിണ്ടർ ആകൃതിയിലുള്ള സ്തംഭം കപ്പൽ യാത്രികരെ സഹായിക്കാനായി സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. അടിത്തറയെ താങ്ങത്തക്ക ഉറപ്പ് മണ്ണിനില്ലാതിരുന്നതിനാൽ ഘടന നാലു തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന കോൺക്രീറ്റ് ചട്ടക്കൂടിലേയ്ക്ക് മാറ്റി. നാലു കാലുകൾ ഒരു സർവീസ് മുറിയെ താങ്ങി നിർത്തുന്നുമുണ്ട്. ഈ വിളക്കുമാടത്തിന്റെ പണി വളരെത്താമസിച്ചാണ് പൂർത്തിയായത്. 1979-ൽ സ്തംഭം പൂർത്തിയായതിനു ശേഷം മെസേഴ്സ് ജെ. സ്റ്റോൺ (ഇന്ത്യ) നൽകിയ ഉപകരണങ്ങൾ ഇതിൽ സ്ഥാപിച്ചു. 1998 സെപ്റ്റംബർ 21-ന് ഇൻകാൻഡസെന്റ് ദീപത്തിന് പകരം മെറ്റൽ ഹാലൈഡ് ദീപവും ഡയറക്റ്റ് ഡ്രൈവ് സംവിധാനവും ഇവിടെ സജ്ജമാക്കപ്പെട്ടു
ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അന്ധകാരനഴി ബീച്ച്. അഴി എന്നാൽ കായലോ നദിയോ
ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
പാണിയേലി പോരിന്റെ മറുകരയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മഹാഗണിതോട്ടങ്ങളാൽ ചുറ്റപെട്ടതാണ്
വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ് തേവള്ളി കൊട്ടാരം.
പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇടുക്കി ജില്ലയിലെ കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകാം.