തൊടുപുഴയില്‍നിന്നും 30 കിലോമീറ്റര്‍ അകലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലാണ് ഉപ്പുകുന്ന് പ്രദേശം. നിര്‍ദിഷ്ട മൂവാറ്റുപുഴ – തേനി സംസ്ഥാന ഹൈവേ ഇതിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്‍നിന്നും 3200 അടിയോളം ഉയര്‍ന്നുനില്‍ക്കുന്ന ഉപ്പുകുന്ന് കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് അറിയപ്പെടുന്നു. മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്‍മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു. മൊട്ടക്കുന്നുകളും പുല്‍മേടുകളും നിറഞ്ഞ ഇടുക്കി വനാന്തരങ്ങളില്‍ കാട്ടുമൃഗങ്ങള്‍ മേയുന്നതും ഇവിടെനിന്നാല്‍ കാണാനാകും. കൂടാതെ മലങ്കരഡാം, തൊടുപുഴയാര്‍, തുമ്പിച്ചി കാല്‍വരി സമുച്ചയം തുടങ്ങി അമ്പലമുകള്‍ വരെയുള്ള ഭാഗങ്ങളും കാണാം. ചേലകാട്, അരുവിപ്പാറ, തീരവക്കുന്ന് ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
ഉപ്പുകുന്നില്‍നിന്നും എട്ടുകിലോമീറ്ററോളം യാത്രചെയ്താല്‍ കുളമാവ് ഡാമിലെത്താം. അരുവിപ്പാറ ആത്മഹത്യാമുനമ്പില്‍ സദാസമയവും കുളിര്‍മയേകുന്ന ഇളം തെന്നലാണ്. കോട നിറഞ്ഞ അന്തരീക്ഷം. ഉപ്പുകുന്നിലെ മനോഹര ദൃശ്യം. പുറംലോകം കണ്ടു തുടങ്ങിയിട്ടില്ലാത്ത ചിലസുന്ദരകാഴ്ചകൾ., പ്രകൃതി നമുക്കായി ഉപ്പുകുന്നിൽ ഒരുക്കിയിട്ടുണ്ട്. കോട കാണാൻ കൊടൈക്കനാലിൽ പോകേണ്ട. മനം കുളിർപ്പിക്കുന്ന കാഴ്ചകളും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളും പുൽമേടുകളും കാനനഭംഗികളും ഉപ്പുകുന്നിനെ മനോഹരിയാക്കുന്നു.
കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇടുക്കി ജില്ലയിലെ കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകാം.
മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്.
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം